ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നവോത്ഥാനവും മലയാളകവിതയും
എന്ന വിഷയത്തില്‍ ത്രിദിനദേശീയസെമിനാര്‍ സംഘടിപ്പിക്കുന്നു. കേരളനവോത്ഥാനത്തെയും
മലയാളകവിതയുടെ സഞ്ചാരപഥത്തെയും പുനഃപരിശോധിക്കുന്ന അര്‍ത്ഥവത്തായ കളമാണ്
ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സ്നേഹത്തോടെ ഈ സെമിനാറില്‍ പങ്കെടുക്കാനും
സജീവമാക്കാനും ക്ഷണിക്കുന്നു.
ഉദ്ഘാടനം.. ഡോ. ജി. ജഗദീശ് ചന്ദ്രൻ
അദ്ധ്യക്ഷപ്രസംഗം ഡോ. പി.എസ്. ഗീതാകുമാരി
ഡോ. പി.കെ. രാജശേഖരൻ
അധിനിവേശവും കേരളാധുനിക്ത്വവും
ത്രിദിനദേശീയസെമിനാറിന്‍റെ ഒന്നാം ദിവസം
സുന്ദരമായി കടന്നുപോയി...
നവോത്ഥാനവും മലയാളകവിതയും വല്ലാതെ കുഴക്കുമെന്ന് വെറുതേ ഭയന്നെങ്കിലും
ഉദ്ഘാടനസമ്മേളനത്തിനുശേഷം അധിനിവേശവും കേരളാധുനികത്വവും എന്ന
വിഷയത്തെക്കുറിച്ച്
പി.കെ രാജശേഖരന്‍ മാഷുടെ
മനോഹരമായ സംഭാഷണത്തോടെ തന്നെ
അത് അസ്ഥാനത്തായി.
'നവോത്ഥാന'ത്തിന്‍റെ ആ 'ഹുങ്കി'നെ
ആധുനികത്വമെന്ന് അടിച്ചൊതുക്കി
കൈയ്യിലേല്‍പ്പിച്ച്
മാഷ് മടങ്ങുമ്പോഴേയ്ക്കും 'നവോത്ഥാനം' ആകെ നാണിച്ച്
ഒതുങ്ങിത്തന്നു..
കേരളാധുനികത്വം വന്ന വഴികളിലാരംഭിച്ച്
വീണപൂവിനു
ശേഷം മലയാളകവിത മനുഷ്യനെ അടയാളപ്പെടുത്തിത്തുടങ്ങിയതിനെക്കുറിച്ചും
ആധുനികത്വംമുന്നോട്ടുവച്ച പുതിയ
സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ചും ചര്‍ച്ച
ചെയ്ത്
ആധുനികത്വം ഒളിപ്പിച്ചുവച്ച കൂര്‍ത്തദ്രംഷ്ടകളെക്കൂടി
ചൂണ്ടിക്കാണിച്ചു കൊണ്ട് സംസാരം നീണ്ടു..
ഉച്ച കഴിഞ്ഞുള്ള ചര്‍ച്ചയില്‍
ചങ്ങമ്പുഴക്കവിതകളിലെ പ്രണയവും കലാപവുമായിരുന്നു ചര്‍ച്ചയായത്. എം.എസ് പോള്‍ വിഷയം കൈകാര്യം ചെയ്തു.
തുടര്‍ന്ന് ശിഷ്യനും മകനും കലാമണ്ഡലവും
എന്ന വിഷയത്തില്‍
ഒ. അരുണ്‍ കുമാര്‍ സംസാരിച്ചു.
(റിപ്പോർട്ട്...ആര്യാ രാജ്)
നിലയ ഛായാഗ്രാഹകർ
ശ്യാംകുമാർ
തോമസ്
അഖിൽ